
കനത്ത മഴയിൽ ഇടിത്തീ പോലെ ദുരന്തം; കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം
കണ്ണൂർ : കനത്ത മഴയിൽ ഇടിത്തീ പോലെ ദുരന്തം. കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം.
രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു.മാവുള്ള കണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിന്റെയും നീലാഞ്ജനത്തിൽ ടി പ്രനീതിൻ്റെയും വീടാണ് തകർന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബാബുവിൻ്റെ ഭാര്യ ലീലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറി തകർന്ന് വെള്ളം കുത്തിയൊഴുകിയാണ് ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും തകർന്നത്.
നാല് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്വാറിയിൽ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീണപ്പോൾ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണം എന്ന് സംശയിക്കുന്നു. വീടുകളിൽ നിന്നും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും സംഭവ സ്ഥലത്ത് ദുരന്തനിവാരണ പ്രവർത്തികൾ നടത്തി.ആളപായമില്ല അപകടം ഉണ്ടായ പശ്ചാത്തലത്തിൽ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു. വട്ടിപ്രം യു.പി സ്കൂളിലേക്കാന്ന് കുടുംബങ്ങളെ മാറ്റിയത്.