മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം ഇന്ത്യൻ ഫുട്ബോൾ നായകൻ എ ശ്രീനിവാസന് വിട
കണ്ണൂർ : അത്താഴകുന്നിൽ നിന്നും വന്ന് ഫുട്ബോൾ മൈതാനികളെ പ്രകമ്പനം കൊള്ളിച്ച് കാണികളുടെ ആവേശ തിരയിളക്കത്തിൽ ആകാശം കീഴടക്കിയ സ്റ്റാർ സ്ട്രൈക്കർ ഇനി ദീപ്തസ്മരണ. 92 ൽ കേരളാ പോലീസിൽ ASI തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ശ്രീനിവാസൻ സർ കെ എ പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയി ജോലി ചെയ്തു വരുന്ന അവസരത്തിലാണ് അകാലത്തിൽ അദ്ദേഹത്തിൻ്റെ ദേഹവിയോഗം. തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ,86 ,87,88 വർഷങ്ങളിൽ ഡൽഹിയിൽ നടന്ന സുബ്രദോ കപ്പ് ഫുട്ബോളിൽ ജി വി രാജാ സ്കൂൾ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു. 88 ൽ ജമ്മുവിൽ നടന്ന നാഷണൽ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ കേരളാ സ്കൂൾ ടീമിന് വേണ്ടി ഗോളടിച്ച മികച്ച കളിക്കാരായി രുന്നു ശ്രീനിവാസൻ സർ.
അമ്മാവൻ ഭാസ്കരൻ പഴയ കണ്ണൂർ ലക്കി സ്റ്റാർ ക്ലബിന്റെ കളിക്കാരനായിരുന്നു. ഫുട്ബോൾ എന്താണ് എന്നുപോലും അറിയാതിരുന്ന കാലത്ത് പത്രതാളുകളി ലെ ഫുട്ബോൾ വിശേഷങ്ങൾ വായിച്ചും അമ്മാവനെക്കാൾ മികച്ച ഫുഡ്ബോളർ ആകാണമെന്നും കൊതിച്ചു നടന്ന ബാല്യത്തിൽ നിന്നും കേരളത്തിലെ അറിയപ്പെടുന്ന സ്ട്രൈക്കർ താരമായി ശ്രീനിവാസൻ എന്ന ഫുട്ബോൾ താരം വളർന്നത് അനവധി യാതനകളെയും തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ യും പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു തന്നെയാണ്. തിരുവനന്തപുരം ജി.വി രാജാ സ്കൂളിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ അവധിക്കാലത്ത് വീട്ടിൽ എത്താൻ ശംഖുമുഖം കടപ്പുറത്തെ കാറ്റാടി മരത്തണലിൽ ജോഷ്ഠന്റെ മണിയോർഡർ എത്തുന്നതും കാത്ത് കടലിലെ തിരകളുടെ ഉയർച്ചതാഴ്കൾ പോലെ തന്റെ ഹൃദയമിടിപ്പുകളും ഉയർന്ന്താഴ്ന്നിരുന്ന ചെറുപ്പത്തിന്റെ ഓർമ്മകൾ ജീവിതവിജയത്തിന്റെ ഗിരിമുകളിൽ നില്ക്കുമ്പോഴും മനസ്സിൽ കെടാതെ സൂക്ഷിക്കുന്നുണ്ട് അത്താഴകുന്നിൽ നിന്നും ആകാശം കീഴടക്കിയ ഈ ഫുഡ്ബോൾ പ്രതിഭ.1988ൽ പാലക്കാട് നടന്ന ജൂനിയർ നാഷണൽ ഫുഡ്ബോൾ മാച്ചിലും ,89ൽ ഷില്ലോംഗിൽ അണ്ടർ 19 നാഷണൽ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു മലബാറിന്റെ ഈ ഫുട്ബോൾ പ്രതിഭ. 1989ൽ പതിനേഴാം വയസ്സിൽ FACT ഫുഡ്ബോൾ ടീമിൽ ഇടംപിടിച്ച അത്താഴകുന്നുകാരന് സൈമൺ സുന്ദർരാജിന്റെയും ടി.കെ.എസ്. മണിയുടെയും ശിക്ഷണത്തിൽ വിജയഗോളുകളിലൂടെ വലകുലുക്കി കളിക്കളങ്ങളിൽ ആരവമുയർത്തി കാണികളുടെ ഹൃദയങ്ങളിൽ ഇടം നേടി കേരളാ ഫുഡ്ബോളിന്റെ സ്റ്റാർ സ്ട്രൈക്കറായി മാറാൻ ശ്രീനിവാസൻ സറിന് സാധിച്ചത് കഠിനാധ്വാനം കൊണ്ട് തന്നെയാണ്.
1990 ൽ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിൽ സെലക്ഷൻ കിട്ടി. ജാംഷെഡ്പൂർ ടാറ്റാ ഫുഡ്ബോൾ അക്കാദമിയിൽ നടന്ന ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായി തിളങ്ങി. അതേ വർഷം കോഴിക്കോട് നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻസ്ഷിപ്പി ൽ( യോഗ്യതാ റൗണ്ടിൽ ) ഇന്ത്യൻ ടീമിന്റെ കുപ്പായമണിഞ്ഞ് മാലിക്കെതിരെ നേടിയ വിജയഗോൾ പതിനേഴുകാരനിലെ ഫുഡ്ബോൾ പ്രതിഭയുടെ മിന്നലാട്ടം കളിമൈതാനങ്ങ ളിൽ ആരവമായി മാറിയ കാഴ്ചയാണ് പിന്നീട് ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. തുടർന്ന് 1990 നവംബർ മൂന്ന് മുതൽ 15 വരെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുഡ്ബോൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ ,ഖത്തർ , ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മുഴുവൻ സമയകളിക്കാരനായി തിളങ്ങി നിന്നു അത്താഴകുന്നുകാരുടെ ശ്രീനി.ഹംഗറിക്കാ രനായ ജോസഫ് ഗെലി ആയിരുന്നു ഈ സമയത്തെല്ലാം ഇന്ത്യൻ ടീമിന്റെ പരിശീലകൻ. 1991ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫി ടൂർണ്ണമെന്റിൽ കേരള ടീം അംഗംമായി.1992ൽ FACT ൽ നിന്നും രാജിവെച്ച് കേരളാപോലീസ് ഫുട്ബോൾ ടീമിൽ ഇടംപിടിച്ചു. അസിസ്റ്റന്റ് സബ്ഇൻസ്പെക്ടാറായി കേരളാപോലീ സിൽ നിയമനം ലഭിച്ചു. 1992 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. 92 ൽ സാഫ് ഗെയിംസിൽ സീനിയർ ഇന്ത്യൻ ടീം ക്യാമ്പിൽ പങ്കെടുത്തു. അതേവർഷം ലക്നൗ നാഷണൽ പോലീസ് ഗെയിംസിൽ മൂന്നാം സ്ഥാനത്ത് വന്ന കേരള പോലീസിന് വേണ്ടി നിരവധി ഗോളുകൾ നേടി.95 ൽ ബോംബേ നാഷണൽ ഫുഡ്ബോൾ ചാമ്പ്യൻസ്ഷിപ്പിൽ റണ്ണേഴ്സായ കേരള ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരനായിരുന്നു. 94 ലെ ഗോവ ഫെഡറേഷൻ കപ്പിൽ കേരളാപോലീസിന് വേണ്ടി നിരവധി ഗോളുകൾ നേടി. 96 ലെ കോഴിക്കോട് ഫെഡറേഷൻ കപ്പിൽ കേരളാപോലീസിന് വേണ്ടി ബൂട്ടണിഞ്ഞു.
95ൽ കോഴിക്കോട് നടന്ന സിസേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ കൽക്കത്ത മുഹമ്മദൻസ് സ്പോട്ടിംങ്ങിനെതിരെ ശ്രീനിവാസൻ ഹാട്രിക്ക് നേടി പോലീസ് ടീമിന് ഉജ്ജ്വലവിജയം നേടിക്കൊടുത്തു. കണ്ണൂർ സ്പിരിട്ടഡ് യൂത്ത് ഫുഡ്ബോൾ ക്ലബ്ബിലൂടെ കളിമൈതാനിയിൽ പിച്ചവെച്ച ശ്രീനിവാസൻ സർ FACT ക്ക് വേണ്ടി മൂന്ന് വർഷം ബൂട്ടണിഞ്ഞ ശേഷമാണ് കേരളാപോലീസിൽ എത്തുന്നത്. പത്തുവർഷം കേരളാ പോലീസിന്റെ ജഴ്സിയണിഞ്ഞ ശ്രീനിവാസൻ സർ ഇന്ത്യൻ ഫുഡ്ബോൾ മാന്ത്രികരായ ഐ.എം.വിജയൻ ,വി.പി. സത്യൻ , യു.ഷറഫലി എന്നിവർക്കൊപ്പവും തോബിയാസ് ,കുരികേശ് മാത്യു, ബാബുരാജ് ,ലിസ്റ്റൺ, കെ.ടി.ചാക്കോ സുധീർ കുമാർ എന്നി പ്രഗത്ഭരായ കളിക്കാർക്കൊപ്പവും വിവിധ നാഷണൽ- ഇന്റർനാഷണൽ മത്സരങ്ങളിൽ തിളങ്ങിയ ഫുട്ബോൾ തരമാണ്. കമാണ്ടന്റ് എന്ന നിലയിൽ കെ എ പി 4 ൽ എല്ലാവരെയും ചേർത്ത് നിർത്താൻ കഴിഞ്ഞിരുന്ന ഓഫീസറെയാണ് ശ്രീനിവാസൻ സാറിൻ്റെ അകാലത്തിൽ ദേഹ വിയോഗത്തിലൂടെ കേരളാ പോലീസിനും കായികമേഖലയ്ക്കും നഷ്ടമായത്.