രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയില്‍ ദർശനം നടത്തും
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയില്‍ ദർശനം നടത്തും. തിരുവനന്തപുരത്ത നിന്ന് ഹെലികോപ്റ്ററില്‍ വരുന്ന പ്രസിഡൻ്റ് പമ്ബയില്‍ നിന്ന് പ്രത്യേക വാഹനത്തിലാ ണ് സന്നിധാനത്തെത്തുക. നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്നലെയാണ് തിരുവനന്തപുര ത്തെത്തിയത്. ഇന്ന് രാവിലെ 9:10ന് രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക. രാവിലെ 9:20ന് തിരുവനന്തപുര ത്തുനിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങും.നദേവസ്വംമന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. തുടർന്ന് കാറില്‍ പമ്ബയിലെത്തുകയും അവിടുന്ന് പ്രത്യേക ഗൂർഖാവാഹനത്തില് സന്നിധാനത്തുമെത്തും. സന്നിധാനത്ത് മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. രാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും.
പമ്ബയില്‍ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്നിധാനത്തേക്ക് തിരിക്കുക. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. 11:50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചു വട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നല്കി സ്വീകരിക്കും. 11:55മുതല്‍ 12:25വരെ ശബരിമലയില്‍. ഉച്ചയ്ക്ക് 12:20ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമി ക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനു ബന്ധിച്ച് ശബരിമലയില്‍ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല ദർശനം കഴിഞ്ഞ് വൈകിട്ട് 5:30ന് രാജ്ഭവനില്‍ മടങ്ങിയെത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നല്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. വ്യാഴം രാവിലെ 10 ന് രാജ്ഭവൻ വളപ്പില്‍ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. 12:20ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4:15ന് കോട്ടയം പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനംചെയ്യും.
രാത്രി കുമരകം താജ് റിസോർട്ടില്‍ തങ്ങും. വെള്ളിയാഴ്ച പകല്‍ 12:10ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും. ഇന്നലെ വൈകിട്ടാണ് പ്രസിഡൻ്റ് കേരളത്തിലെത്തിയത്. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കല്‍ ഏരിയയിലെ ത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ, ആൻ്റണി രാജു എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗം രാജ്ഭവനിലെത്തി.