മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
വയനാട് : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നുചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്. കേരളവും അസമും അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ ക്കായി നാലായിരത്തിലധികം കോടി രൂപയാണ് സമിതി ദുരന്തനിവാരണ ത്തിനായി അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഇന്നലെ ചേര്‍ന്ന ഉന്നതതല സമിതി തുക നീക്കിവച്ചിട്ടുണ്ട്.
2,444 കോടിരൂപയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അര്‍ബന്‍ ഫ്ളഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരി ക്കുന്നത്. എന്നാല്‍ എത്ര തുകയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരി ക്കുന്നത് എന്ന് വ്യക്തമല്ല. അതേസമയം, വയനാട് പുനര്‍നിര്‍മാണത്തിന് 2219 കോടി രൂപ വേണമെന്നായിരുന്നു കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍നിന്ന് വളരെ കുറഞ്ഞ തുകയാണിത്.