
ജൂലായിലെ റേഷൻ വിതരണം ഒരാഴ്ച വൈകും; തീരുമാനം കാർഡുടമകളെ ദുരിതത്തിലാക്കുന്നു
തിരുവനന്തപുരം : ജൂലായിയിലെ റേഷൻസാധനങ്ങൾ കിട്ടാൻ ഒരാഴ്ച കഴിയണമെന്ന തീരുമാനം കാർഡുടമകളെ ദുരിതത്തിലാക്കുന്നു. ജൂണിലെ വിതരണം നീട്ടിയതും രണ്ട് അവധിയും റേഷൻവ്യാപാ രികളുടെ രണ്ടുദിവസത്തെ സമരവുമാണ് ഒരാഴ്ച വിതരണം വൈകുന്നതിന്റെ കാരണം. കാർഡുമായി പൊതുവിത രണകേന്ദ്രത്തിലെത്തുന്നവർ വെറും കൈയോടെ മടങ്ങുകയാണ്. ജൂണിലെ റേഷൻവിതരണം ജൂലായ് അഞ്ചുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രിയുടെ അറിയിപ്പു ണ്ടായിരുന്നു. ജൂൺ 28, 29 ദിവ സങ്ങളിൽ ഇ-പോസ് യന്ത്രത്ത കരാർ കാരണം വിതരണം മുടങ്ങിയതാണ് കാരണം.
റേഷൻ വാങ്ങാൻ ബാക്കിയുള്ളവർക്ക് സൗകര്യമൊരുക്കു കയാണ് ലക്ഷ്യമെന്നാണ് അധി കൃതർ പറയുന്നത്. സ്റ്റോക്ക് തിട്ട പ്പെടുത്താനായി റേഷൻ വ്യാപാ രികൾക്ക് അനുവദിച്ചിട്ടുള്ള ആദ്യ പ്രവൃത്തി ദിവസത്തെ അവധി ജൂലായ് ഒന്നിന് പകരം ആറാക്കുകയും ചെയ്തു. ഞായറാഴ്ച പ്രവൃത്തിദിനമല്ലാത്തതിനാൽ ഒരു ദിവസം പിന്നേയും നീളും. അതി ദരിദ്രർ ഉൾപ്പെടെ നാലിനം കാർഡുടമകൾക്കും തീരുമാനം ബാധകമാണ്. ജൂലായിയിലെ റേഷൻ വി തരണം എട്ട് മുതലാകുമെന്നാ ണ് അറിയിപ്പുണ്ടായിരുന്നത്. എന്നാൽ എട്ട്, ഒൻപത് ദിവസ ങ്ങളിൽ സംസ്ഥാന വ്യാപകമാ യി റേഷൻവ്യാപാരികൾ കടകള ടച്ച് രാപകൽ സമരം നടത്തുന്നു ണ്ട്. സമരം ഒത്തുതിർപ്പായില്ലെ ങ്കിൽ റേഷൻ വിതരണം പത്തി നേ തുടങ്ങൂ. ഒരുമാസം മുൻപ് സമരം പ്രഖ്യാപിച്ചിരുന്നുവെന്നാണ് റേഷൻവ്യാപാരികൾ പറയുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്രസർക്കാർ സംസ്ഥാനത്തെ പൊതുവിതരണ മേഖ ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ.ടി. പി.ഡി.എസ്. ആക്ടിലെ അപാകം പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക, കിറ്റ് വിതരണത്തിലെ കമ്മിഷൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപകൽ സമരം.