
പ്രധാനമന്ത്രിയെ നാളെ കാണും; തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി
തൃശൂർ : തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി. പ്രധാനമന്ത്രിയെ നാളെ കാണും. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. പ്രചാരണസമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. മുരളിയേട്ടാ എന്നാണ് വിളിക്കാറ് , അങ്ങനെ തന്നെ തുടർന്നും വിളിക്കും. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുമ്പോഴായിരുന്നു പ്രതികരണം. കേരള രാഷ്ട്രീയചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭയില്‍ പ്രാതിനിധ്യം നല്കിയ സുരേഷ് ഗോപിയുടെ നേട്ടം ആഘോഷമാക്കുകയാണ് ബി.ജെ.പി സംസ്ഥാന ആസ്ഥാനം മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും സുരേഷ് ഗോപിക്ക് ഉജ്വലസ്വീകരണമാണ് നല്‍കിയത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തി.
തമ്പാനൂരില്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് വമ്പന്‍സ്വീകരണം നല്കി. സമ്മേളന ഹാളില്‍ വളരെ ബുദ്ധമുട്ടിയാണ് അദ്ദേഹത്തെ എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പടെയുള്ളവര്‍ നിയുക്ത ലോക്സഭാംഗത്തെ സ്വീകരിക്കാനെത്തി. സുരേഷ് ഗോപിയുടെ ജയം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് വി. മുരളീധരന് പ്രതികരിച്ചു. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മിസോറം മുന്ഗവര്ണര് കുമ്മനം രാജശേഖരന് എന്നിവരുള്‍പ്പടെ പ്രമുഖനേതാക്കളുടെ അഭിനന്ദനം. സമ്മേളനം കഴിഞ്ഞിട്ടും ആവേശത്തിന് കുറവില്ല. പിന്നെ സെല്‍ഫിയെടുക്കാനുള്ള തിരക്കായി. ഓഫിസിന് പുറത്തെത്തിയതോടെ പടക്കവും വാദ്യമേളങ്ങളും വീണ്ടും. എല്ലാവര്ക്കും നന്ദിപറഞ്ഞ് സുരേഷ് ഗോപി ഇനി തൃശൂരിലെ സ്വീകരണങ്ങളിലേക്ക്