എയർ ഇന്ത്യ വിമാന അപകടത്തിന് ഒരാഴ്ച പൂർത്തിയാകുമ്പോർ ഡി.എൻ.എ പരിശോധനയിലൂടെ 215 പേരെ തിരിച്ചറിഞ്ഞു
അഹ്മദാബാദ് : എയർ ഇന്ത്യ വിമാന അപകടത്തിന് ഒരാഴ്ച പൂർത്തിയാകുമ്പോർ ഡി.എൻ.എ പരിശോധനയിലൂടെ 215 പേരെ തിരിച്ചറിഞ്ഞു. 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വിമാന യാത്രക്കാരായ142 ഇന്ത്യക്കാർ, 32 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർചുഗീസുകാർ, കാനഡ പൗരൻ, അപകടസ്ഥലത്തുണ്ടായിരുന്ന ഏഴുപേർ എന്നിവർ ഉൾപ്പടെയുള്ളവരുടെ മൃതദേഹമാണ് കൈമാറിയത്. പല ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞതാണ് ഡി.എൻ.എ പരിശോധന സങ്കീർണമാക്കുന്നത്. ജൂൺ 12നാണ് അഹ്മദാബാദ്-ലണ്ടൻ വിമാനം അപകടത്തിൽപെട്ട് കത്തിയമർന്നത്. 241 വിമാനയാത്രക്കാരും അപകട സ്ഥലത്തുണ്ടായിരുന്ന 29 പേരും ഉൾപ്പെടെ 270 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.