ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 22ആയി
ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 22ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയ തോടെയാണിത്.ശനിയാഴ്ച ഉച്ചയ്ക്ക് വെട്ലപാലം ഗ്രാമത്തിലെ സൂര്യശ്രീ ഫയർവർക്സ് എന്ന യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 20പേർ സംഭവസ്ഥല ത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നാല് പേർക്ക് 90ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരിൽ 9സ്ത്രീകളും ഫാക്ടറി ഉടമയും ഉൾപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വെറും 8പേർക്ക് മാത്രം അനുമതിയുള്ള ഫാക്ടറിയിൽ 30-ലധികം പേരാണ് സ്ഫോടനസമയത്ത് ജോലി ചെയ്തിരുന്നത്.