
കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ അനുസ്മരണം നടത്തി
കണ്ണൂർ : ആസ്വാദകസമൂഹം വേണ്ടവിധം തിരിച്ചറിയാതെ പോയ വ്യക്തിത്വത്തി നുടമയാണ് കവിയും ഗാനരചയിതാവുമായ പി. ഭാസ്കരനെന്ന് നിരൂപകൻ കെ.വി. സജയ്. സ്വന്തം ബോധ്യങ്ങൾക്കനുസൃത മായി തന്റെ കാവ്യജീവിതത്തെ നവീകരിച്ചയാളാണ് പി. ഭാസ്കര നെന്നും അദ്ദേഹം പറഞ്ഞു. പിഭാസ്കരൻ ജൻമശതാബ്ദിയോടനു ബന്ധിച്ച് ആകാശവാണി കണ്ണൂർ നിലയവും ജവാഹർലാൽ നെഹ്റു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും ചേർന്ന് സംഘടിപ്പിച്ചുവരു ന്ന പ്രതിമാസ പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരു ന്നു അദ്ദേഹം. അസാമാന്യ പ്രതിഭയായിരുന്നപ്പോഴും കവിതയിലൂടെ അദ്ദേഹം താനടക്കമുള്ളവരെയും വിമർശിച്ചു.
ലൈബ്രറി വർക്കിങ് ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷനായി. ആകാശവാണി അസി.ഡയരക്ടർമാരായ ടി.കെ. ഉണ്ണികൃഷ്ണൻ, കെ.വി. ശരത് ചന്ദ്രൻ, ലൈബ്രറി സെക്രട്ടറി എം രത്നകുമാർ എന്നിവർ സംസാരിച്ചു. കവിസംഗമത്തിൽ മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, കമ്പിൽ പി. രാമചന്ദ്രൻ, അമൃത കേളകം, ബാലഗോപാലൻ കാഞ്ഞങ്ങാട് എന്നിവർ കവിതകളവതരിപ്പിച്ചു.