
നൂറ്റാണ്ട് പഴക്കുള്ള കണ്ണൂർ കോടതി കെട്ടിടം പൊളിച്ചു മാറ്റൽ പ്രവൃത്തി പുനരാംരംഭിച്ചു
കണ്ണൂർ : നൂറ്റാണ്ട് പഴക്കുള്ള കണ്ണൂർ കോടതി കെട്ടിടം പൊളിച്ചു മാറ്റൽ പ്രവൃത്തി പുനരാംരംഭിച്ചു. കോടതികൾക്കായി പുതിയബഹുനില കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള മുൻസിഫ് കോടതി കെട്ടിട സമുച്ചയം പൊളിച്ചു നീക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.മാസങ്ങൾക്ക് മുമ്പ് കെട്ടിടം പൊളി തുടങ്ങിയിരുന്നെങ്കിലും നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് നിലവിലുള്ള സൊസൈറ്റിയും മറ്റൊരു കമ്പനിയായ നിർമ്മാണു മായി തർക്ക മുണ്ടായതിനെത്തുടർന്ന് മുടങ്ങുകയായിുന്നു. നിയമ നടപടി പൂർത്തിയായതോടെയാണ് ഊരാളുങ്കൽ സൊസൈറ്റി തിങ്കളാഴ്ച കാലത്ത് മുതൽ കെട്ടിടം പൊളി പുനരാംരംഭിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും രാവിലെ കെട്ടിടം പൊളിക്കുന്നത് കാണാൻ കോടതി പരിസരത്തെത്തിയിരുന്നു. കുടുംബകോടതി ജഡ്ജി ആർ എൽ ബൈജു , പ്രിൻസിപ്പൽ മുൻ സീഫ് സുഷമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി സരള , ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ: ബി പി ശശീന്ദ്രൻ , ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥർ -എന്നിവരുമായി സംസാരിച്ച ശേഷമാണ് മന്ത്രി തിരിച്ചു പോയത്.1907 ൽ നിർമ്മിച്ച കെട്ടിടമാണ് ചരിത്രത്താളുകളിലേക്ക് മാറുന്നത്.