ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ : ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അൽപ്പസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിലുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉത്പന്നത്തിലല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് ചോദ്യത്തിന്, അത് ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം പള്ളിയിലെത്തി സ്വർണം എന്ന പേരിൽ കിരീടം സമർപ്പിച്ചിരുന്നു. അത് പിന്നീട് വിവാദത്തിന് കാരണമായിരുന്നു. ചെമ്പിൽ സ്വർണം പൂശി സ്വർണക്കിരീടമാണെന്നു പറഞ്ഞ് നൽകുകയായിരുന്നു എന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചിരുന്നു. കിരീടം മാതാവിന്റെ രൂപത്തിൽ സമർപ്പിച്ച ഉടനേ അതു താഴെ വീണ് ഉടയുകയും ചെയ്തിരുന്നു.