കേരളത്തിന് പുതുവര്‍ഷസമ്മാനമായി 20 കോച്ചുളള വന്ദേഭാരത് അനുവദിച്ച് റെയില്‍വേ
കണ്ണൂർ : കേരളത്തിന് പുതുവര്ഷസമ്മാന മായി 20 കോച്ചുളള വന്ദേഭാരത് അനുവദിച്ച് റെയില്‍വേ. 16 കോച്ചുളള തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിന്റെ സ്ഥാനത്താണ് 20 കോച്ചുളള പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു. 20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഏറ്റവും ജനപ്രിയ സര്‍വീസ് ആയി മാറിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ വന്ദേഭാരത് പരിചയപ്പെടുത്തിയ ആ വെളളയും നീലയും നിറത്തിലുളള വണ്ടി കളം വിടുകയാണ്. മടക്കം പുതിയ താരത്തിന്റെ വരവിന് വഴിയൊരുക്കിയാണ്. തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലെ വന്ദേഭാരതിന് പകരക്കാരനായി വരുന്നത് ചില്ലറക്കാരനല്ല. നിലവിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണുളളത്. പുതിയ ട്രെയിനില്‍ 20 കോച്ചുകളുണ്ടാകും. നിലവിലെ ട്രെയിന്‍ തല്ക്കാലം ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ഏത് റൂട്ടിലേയ്ക്ക് മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എട്ട് കോച്ചുളള വന്ദേഭാരതിന് പകരമായി ഈ ട്രെയിന്‍ ഒാടിക്കണെമെന്ന ആവശ്യം യാത്രക്കാര്‍ക്കുണ്ട്. ആലപ്പുഴ വഴിയുളള സര്‍വീസും എല്ലാ ദിവസവും നിറഞ്ഞോടുന്ന വണ്ടിയാണ്.