പ്രിയ സഖാവ് വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : പ്രിയ സഖാവ് വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയ തെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വി എസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ലാൽസലാം വിളികൾ സഖാവ് വി എസിനെ യാത്രയാക്കി. സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്ക ളുടെ തീരുമാനത്തിൽ നിന്നായിരുന്നു. ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് എരിഞ്ഞടങ്ങിയതെന്നും മുഖ്യമന്ത്രി കുറിച്ചു.
സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അർഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വി എസ്. നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താ ൻ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്. പുന്നപ്ര വയലാറിൻ്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണിൽ; സഖാവ് കൃഷ്ണപിള്ളയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണൽത്തിട്ടയിൽ; വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വി എസ് മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്oങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വി എസ് എന്ന കമ്യൂണിസ്റ്റിന് മരണമില്ല. ഈ പാർട്ടിയുടെ സ്വത്താണ് വി എസ്. ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വി എസ്.
സഖാവ് വി എസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോ കാൻ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങൾ സാർഥകമാകാൻ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ട തുണ്ട്. ആ പ്രയാണത്തിൽ ഒരു വഴിവിളക്കായി, ഊർജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ല. പ്രിയപ്പെട്ട സഖാവേ വിട. തലമുറകളുടെ വിപ്ലവ നായകനേ, വരും തലമുറയുടെ ആവേശ നാളമേ ലാൽസലാം.