27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചെടുത്ത് ബിജെപി
ന്യൂഡൽഹി : 27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങൾ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ മൂന്നാം മോദി സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡൽഹി നിയമസഭയിലും പൊട്ടിത്തെറികൾക്ക് വഴിവെച്ചു. ഡൽഹി നിയമതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യ തലസ്ഥാനം നിരവധി രാഷ്ട്രീയ നാടകങ്ങൾക്കാണ് വേദിയായത്. അരവിന്ദ് കെജ്രിവാളിന്റെ ജയിൽ പ്രവേശനം മുതൽ അതിഷിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് വരെ ചർച്ചയായി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡൽഹി പ്രചാരണത്തിൽ ബിജെപി ഹിന്ദുത്വ രാഷ്ട്രീയത്തിന് വലി ഊന്നൽ നൽകിയിരുന്നില്ല. അത് മാത്രമല്ല മുസ്ലീം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിനെതിരെ പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. ഈ തന്ത്രപരമായ മാറ്റം ഒരു വോട്ടർമാരെ ആകർഷിക്കാനും ഡൽഹിയിലെ ന്യൂനപക്ഷ സമുദായങ്ങളെ അകറ്റുന്നത് ഒഴിവാക്കാനും ലക്ഷ്യമിടുന്നതുമായിരുന്നു. ഇതിൽ ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടി. ഡൽഹി ബിജെപി ഘടകത്തിലെ ആഭ്യന്തര വിഭാഗീയത ലഘൂകരിക്കാനും പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയും വിശ്വാസ്യതയും മുതലെടുക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ രണ്ടാം ഘട്ടത്തിൽ, ഡൽഹിയുടെ ഭാവിയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് നിർണായക മേഖലകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശദമായ പദ്ധതികളും വാഗ്ദാനങ്ങളും ഈ ഘട്ടത്തിൽ ഉൾപ്പെടും. ഡൽഹിയെ സംബന്ധിച്ച വ്യക്തവും അഭിലഷണീയവുമായ ഒരു റോഡ്മാപ്പിന് രൂപം നൽകുന്നതിലൂടെ, വികസനത്തിൻ്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തിലേക്ക് തലസ്ഥാനത്തെ നയിക്കാൻ ഏറ്റവും സജ്ജമായ പാർട്ടി തങ്ങളാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ബിജെപി പ്രതീക്ഷിക്കുന്നു.