
ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
കണ്ണൂർ : അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പ്രാമുഖ്യം നൽകി സമഗ്ര വികസനത്തി നുള്ള പദ്ധതികൾ മുന്നോട്ട് വെച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ശോഭനയാണ് ബജറ്റ് അവതരണം നടത്തിയത്. 42,29,31,348 വരവും 38,08,74,950 രൂപ ചെലവും 4,20,56,398 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പൊതുമരാമത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന റോഡുകളിൽ സ്ട്രീറ്റ് മെയിൻ ലൈൻ സ്ഥാപിക്കും, പെരുമ്പാറക്കടവ് കടവത്ത് പാലം നിർമ്മിക്കും. പൊതുമരാമത്ത് മേഖലയ്ക്കായി 5 കോടി 50 ലക്ഷം രൂപ വകയിരുത്തി. കായികമേഖലയുടെ വികസന കുതിപ്പിന് ഉതകുന്ന തരത്തിൽ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം 1 കോടി രൂപ ചെലവിൽ ആധുനികവത്ക്കരിക്കും. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കും. ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്തിലെ ശ്മശാനങ്ങൾ ആധുനികവത്കരിക്കു ന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി ചെയർമാൻമാരായ എ.ജനാർദ്ദനൻ, പി.വി.രജിത, എം. എം.പ്രജോഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ നാരായണൻ, കൊയ്യം ജനാർദ്ദനൻ, സെക്രട്ടറി പി.മധു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ.രവി തുടങ്ങിയവർ സംസാരിച്ചു.