
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കം
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കം. എസ്എഫ്ഐ ,എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് നെറ്റ് പരീക്ഷകളില്‍ കമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.