
റേഷൻകടകളിൽ സ്റ്റോക്കുണ്ടെന്ന് നിയമസഭയിൽ മന്ത്രി; 60 ശതമാനം കടകളിലും സാധനങ്ങളില്ലെന്ന് കടയുടമകൾ
തൃശ്ശൂർ : 70 ശതമാനം റേഷൻകടകളിൽ രണ്ടുമാസത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് നിയമസഭയിൽ മന്ത്രി പറയുമ്പോൾ 60 ശതമാനം കടകളിലും ക്ഷാമമുണ്ടെന്ന് ഉടമകൾ. മിക്കയിടത്തും പച്ചരി മാത്രമാണുള്ളത്. ഈ നിയമസഭാസമ്മേളനത്തിലാണ് സ്റ്റോക്കുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. മട്ട പുഴുക്കലരി, ബോ യിൽഡ് റൈസ് എന്നിവയെല്ലാം 30 ശതമാനം റേഷൻകടകളിലേ ഉള്ളൂവെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻപിള്ള പറഞ്ഞു. രാവിലെത്തന്നെ 17 ശതമാനം പേർ റേഷൻ വാങ്ങിയെന്ന മന്ത്രിയുടെ അവകാശവാദത്തെയും റേഷൻകടയുടമകൾ എതിർക്കുന്നു. ഒരു സാധനം വാങ്ങിയാലും രേഖപ്പെടുത്തുമെന്നതിനാലാണ് നിരക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് ഇവർ പറയുന്നത്. വിതരണക്കരാറുകാരുടെ സമ രത്തെത്തുടർന്നാണ് റേഷൻകടക ളിൽ സാധനങ്ങളുടെ കുറവ് വന്ന ത്. 75 കോടിയോളം രൂപയുടെ ബി ല്ലുകൾ ലഭിക്കാതായതിനെത്തു ടർന്നാണ് കരാറുകാർ വിതരണം നിർത്തിയത്. ഓരോ മാസവും വി തരണക്കരാറുകാർ പണം ചോദി ക്കുന്നത് പുതിയ ശീലമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരു ന്നു. ഇതു തെറ്റാണെന്ന് വിതരണ കരാറുകാരും പറയുന്നു. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഓൾ കേരള എൻ.എഫ്.എസ്.എ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പി മേട്ടുതറ പറഞ്ഞു.